രാത്രി ഒരു 10 മണിയെങ്കിലും ആയിക്കാണും. പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ കടന്നുകഴിഞ്ഞ് ഒരാൾ എന്റെ ബൈക്കിന് ലിഫ്റ്റ് ചോദിച്ചു. ഞാൻ പൊതുവെ ആർക്കും ലിഫ്റ്റ് കൊടുക്കാറുണ്ട്, പലരും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടും. ബൈക്ക് നിർത്തി ഉടനെ ആൾ കയറി. കുറച്ച് ദൂരം പോയിട്ടും പുറകിലിരിക്കുന്ന ആൾ ഒന്നും മിണ്ടുന്നില്ല. സാധാരണ കയറുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട് ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം. ഇതിപ്പോൾ 'കുട്ടി മിണ്ടുന്നില്ല'. കുറച്ച് ദൂരം കൂടി പോയി കഴിഞ്ഞ് പുള്ളി എന്റെ ഷോള്‍ഡറില്‍ തട്ടി എന്തെക്കെയോ പറയാൻ ശ്രമിക്കുന്നു. അപ്പോഴാണ് എനിക്കത് മനസിലായത് പുള്ളിക്കാരന്
സംസാരിക്കാൻ കഴിയില്ലെന്ന്. ഇറങ്ങാനുള്ള സ്ഥലം ആയെന്ന് പറഞ്ഞതാണ്. ഇറങ്ങി കഴിഞ്ഞ് പിന്നെയും അവ്യക്തമായ ശബ്ദങ്ങൾ കൊണ്ട് എന്നോട് എന്തെക്കെയോ നിറയെ സംസാരിച്ചു കൊണ്ടിരുന്നു. ഞാനും സംസാരിച്ചു. കുറെ കഴിഞ്ഞ് ഞാന്‍ അവിടുന്ന് പോന്നു.
അന്നാണ് എനിക്ക് മനസിലായത്
സംസാരിക്കാൻ കഴിയുമെങ്കിലും
എന്റെ സംസാരം എത്ര അപൂർണമാണെന്ന്. !!